2025, മാർച്ച് 21
പരവനടുക്കം ഒബ്സർവേഷൻ ഹോമിൽ ജുവനൈൽ ജസ്റ്റിസ് കോടതി സിറ്റിംഗ് നടക്കുന്നു. സമൻസ് ഉണ്ട് സാക്ഷിയായി ഹാജരാകണം.അജാനൂർ സെക്രട്ടറി എന്ന നിലയിൽ കുറ്റകൃത്യം നടത്തിയ പയ്യൻ്റെ ജനന സർട്ടിഫിക്കറ്റ് ഞാനാണ് നൽകിയത്. വളരെ വൈകിയാണ് സാക്ഷി വിസ്താരം തുടങ്ങിയത്.മറ്റൊരു പയ്യനെ വെള്ളത്തിൽ മുക്കിക്കൊന്നതാണ് കേസ്.
പബ്ലിക്ക് പ്രോസിക്യൂട്ടർ സർട്ടിഫിക്കറ്റ് കാണിച്ച് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അതെ ഇന്ന തിയതിയിൽ ഞാൻ ഒപ്പ് വച്ച് നൽകിയ രേഖയാണ്. ജഡ്ജ് മൊഴി രേവപ്പെടുത്തി. എതിർ ഭാഗം വക്കീലിന് വിസ്തരിക്കാനൊന്നുമില്ല. കഴിഞ്ഞു മൊഴിയിൽ ഒപ്പ് രേഖപ്പെടുത്തി.ഉച്ചയായിരുന്നു. ബസ് സൗകര്യം കുറവാണ്.ചെമ്മനാട് ഗ്രാമപഞ്ചായത്തിൻ്റെ വണ്ടിയിയിലായിരുന്നു.വന്നത് വണ്ടി നേരത്തെ വിട്ടിരുന്നു. തിരിച്ചു പോക്ക് ബസിലായിരുന്നു. ദൗർഭാഗ്യവശാൽ കുറച്ചധികം നേരം ബസിനായി കാത്തിരിക്കേണ്ടി വന്നു. വീട്ടിലെത്തി ഇ - ഓഫീസ് പരിശോധിച്ചപ്പോൾ 38 ല ഫയലുകൾ.ഓഫീസിലില്ലെങ്കിലും ഫയലുകൾ നോക്കണം ഇല്ലെങ്കിലൊരു അസ്വസ്ഥതയാണ്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ഫയൽനോട്ടം പതിനൊന്ന് മണി വരെ നീണ്ടു.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home